മുലയൂട്ടുന്ന അമ്മമാർക്ക് പിന്തുണയേകുക, യുണിസെഫും ലോകാരോഗ്യസംഘടനയും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നവജാതശിശുക്കളുടെ ആരോഗ്യത്തിനും വികസനത്തിനും അതിജീവനത്തിനും സുപ്രധാനമാണ് മുലയൂട്ടൽ എന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധിയും- യൂണിസെഫും, ലോകാരോഗ്യസംഘടനയും – ഡബ്ല്യു എച്ച് ഒ യും ഓർമ്മപ്പെടുത്തുന്നു.
ആഗസ്റ്റ് 1 മുതൽ 7 വരെ ആചരിക്കപ്പെടുന്ന ലോക മുലയൂട്ടൽവാരത്തോട് അനുബന്ധിച്ചാണ് ഈ സംഘടനകളുടെ ഈ ഓർമ്മപ്പെടുത്തൽ. മുലയൂട്ടുന്ന അമ്മമാർക്ക് കൈത്താങ്ങാകുകയും ആരോഗ്യ പ്രവർത്തനമേഖലയിൽ മുതൽ മുടക്കുകയും ചെയ്യുക എന്നതാണ് ഈ വാരചരണത്തിൻറെ വിചിന്തന പ്രമേയം.
മുലയൂട്ടൽ ഭാവിക്കുവേണ്ടിയുള്ള ഒരു നിക്ഷേപമാണെന്നിരിക്കിലും 6 മാസത്തിൽ താഴെ പ്രായുമുള്ള 48 ശതമാനം കുഞ്ഞുങ്ങൾക്കു മാത്രമെ മുലപ്പാൽ ലഭിക്കുന്നുള്ളൂ എന്ന് ഈ സംഘടനകളുടെ കണക്കുകൾ കാണിക്കുന്നു. 2030-ഓടെ ഇത് 60 ശതമാനമായി ഉയർത്തുകയെന്നതാണ് ലോകാരോഗ്യസംഘടനയും ലക്ഷ്യം. എന്നാൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക്, അവർക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ, സമയബന്ധിതവും ഗുണമേന്മയുള്ളതുമായ പിന്തുണ ലഭിക്കുന്നില്ലയെന്ന് യുണിസെഫും ലോകാരോഗ്യ സംഘടനയും പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: