കോഴിക്കോട് അതിരൂപതയായി ഉയർത്തപ്പെട്ടു, ആർച്ചുബിഷപ്പ് അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കോഴിക്കോട് ലത്തീൻ രൂപതയെ അതിരൂപതയായി ഉയർത്തിക്കൊണ്ടും അതിൻറെ പ്രഥമ മെത്രാപ്പോലിത്തയായി പ്രസ്തുത രൂപതാമെത്രാനിയിരുന്ന വർഗ്ഗീസ് ചക്കാലക്കലിനെ നിയമിച്ചുകൊണ്ടും മാർപ്പാപ്പാ ഉത്തരവു പുറപ്പെടുവിച്ചു.
പന്ത്രണ്ടാം തീയതി (12/04/25) ശനിയാഴ്ചയായിരുന്നു ഫ്രാൻസീസ് പാപ്പായുടെ ഈ ഉത്തരവുണ്ടായത്. കണ്ണൂർ, സുൽത്താൻപെട്ട് എന്നിവയാണ് കോഴിക്കോട് അതിരൂപതയുടെ സാമന്ത രൂപതകളായി പാപ്പാ നിശ്ചയിച്ചിരിക്കുന്നത്.
9164058 നിവാസികളുള്ള കോഴിക്കോട് അതിരൂപതാതിർത്തിക്കുള്ളിൽ കത്തോലിക്കരുടെ സംഖ്യ 48050 മാത്രമാണ്. 41 ഇടവകകളും 12 പ്രേഷിത പ്രദേശങ്ങളും ഉള്ള ഈ അതിരൂപതയിൽ രൂപതാവൈദികർ 82-ഉം സന്യസ്ത വൈദികർ 100-ൽപ്പരവും സന്ന്യസ്തസഹോദരങ്ങൾ 9-ഉം സന്യാസിനി സഹോദരികൾ 790-ഉം ആണ്. 67 വിദ്യഭ്യാസ സ്ഥാപനങ്ങളും 40-ൽപ്പരം ഉപവിപ്രവർത്തന കേന്ദ്രങ്ങളും ഈ അതിരൂപതയ്ക്കുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: